പാലക്കാട്: പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും ആൺ കുഞ്ഞുമാണ് പാലക്കാട് യാക്കരയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
കുഞ്ഞ് ഇന്നലെയും, അമ്മ ഐശ്വര്യ ഇന്നുമാണ് മരിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.
ര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങൾ ആവശ്യപ്പെട്ടിട്ടും സിസേറിയൻ നടത്താൻ ഡോക്ടർമാർ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
കുഞ്ഞ് മരിച്ച സംഭവത്തിൽ ബന്ധുക്കൾ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും പോലീസിനും പരാതി നൽകിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇൻസ്പെക്ടർ വി. ഹേമലത പറഞ്ഞു.