തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിനൊന്ന് ദിവസം മുൻപാണ് രാജിനെ കാണാതാകുന്നത്. അമ്മ ഓണത്തിന് ബന്ധുവിന്റെ വീട്ടിലേക്ക് പോയി തിരികെ വന്ന ശേഷമാണ് രാജിനെ കാണാനില്ലെന്ന വിവരമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ആറിന് അമ്മ പൊലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാജും സഹോദരനും ബിനുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഇതുമൂലമുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നത് എന്നാണ് എന്നതിൽ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിനൊന്ന് ദിവസം മുൻപാണ് രാജിനെ കാണാതാകുന്നത്. അമ്മ ഓണത്തിന് ബന്ധുവിന്റെ വീട്ടിലേക്ക് പോയി തിരികെ വന്ന ശേഷമാണ് രാജിനെ കാണാനില്ലെന്ന വിവരമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ആറിന് അമ്മ പൊലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാജും സഹോദരനും ബിനുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഇതുമൂലമുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നത് എന്നാണ് എന്നതിൽ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.