ആലപ്പുഴ: ദമ്പതികളുടെ പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍നിന്നു ഭാര്യ അറിയാതെ 1.2 കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പു നടത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ സിജു കെ.ജോസ് (52), കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തില്‍ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്.
സിജുവിന്റെ ഭാര്യ അമേരിക്കയില്‍ നഴ്‌സാണ് സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍നിന്ന് 1,20,45,000 രൂപയാണ് സിജു, കാമുകി പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയത്. തുടര്‍ന്ന് ഇരുവരും സ്വന്തം ആവശ്യങ്ങള്‍ക്കായി പണം ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്തതോടെ ഇവര്‍ നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്നു പോാലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇരുവരെയും എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് പോലീസിനു കൈമാറുകയായിരുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവിന്റെ നേതൃത്വത്തില്‍ കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബി, സിഐ. മുഹമ്മദ് ഷാഫി, എസ്‌ഐ. നിയാസ്, സിപിഒമാരായ ബിനു മോന്‍, അരുണ്‍, അതുല്യ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കാമുകിയുടെ അക്കൗണ്ടിലേക്ക് ഭാര്യയുടെ 1.2 കോടി മാറ്റി കോടഞ്ചേരി സ്വദേശി അറസ്റ്റിൽ
nattuvartha korangad