മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ മൂന്ന് പേർക്കെതിരേ നടപടി. രണ്ട് താൽകാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപം നടന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണ് നടപടി.വിഷയത്തിൽ ഇടപെട്ട ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. അതിനു പിന്നാലെയാണ് നടപടി.
പൊന്നാനിയിലെ മാതൃശിശു ആശുപത്രിയിലാണ് എട്ടുമാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയത്. യുവതിക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകിയെന്നാണ് യുവതിയുടെ പരാതി.